Summer Savings! $7.49 .com
 


NEWS DETAILS

പ്രായവിവാദം : കരസേന മേധാവി വി കെ സിങ് സുപ്രീകോടതിയില്‍

Posted by : Staff Reporter on : 2012-01-17

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: ജനനത്തീയതി വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ കരസേനാ മേധാവി വി.കെ. സിങ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഒരു കരസേനാമേധാവി സര്‍ക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് ആദ്യമാണ്. തന്റെ ജനനത്തീയതിയായി 1951 മെയ് പത്ത് കണക്കിലെടുക്കണമെന്നാവശ്യപ്പെട്ടാണ് വി.കെ. സിങ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, താന്‍ ഇക്കൊല്ലം മെയ് പത്തിനു തന്നെ വിരമിക്കാമെന്നും അഡ്വ. പുനിത് ബാലി മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ജനനത്തീയതി 1951 മെയ് പത്താണെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഉണ്ടെന്നും ജനറല്‍ സിങ് പറയുന്നു.

കരസേനാ മേധാവിയുടെ രണ്ടു ജനനത്തീയതികളാണ് പ്രശ്‌നമായിട്ടുള്ളത്. 1951 മെയ് പത്താണ് സിങ്ങിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മറ്റുമുള്ള തീയതി. എന്നാല്‍, `നാഷണല്‍ മിലിട്ടറി അക്കാദമി`യില്‍ ചേര്‍ന്ന സമയത്തുള്ള രേഖപ്രകാരം 1950 മെയ് പത്താണ് ജനനത്തീയതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ തീയതി ഔദ്യോഗിക പ്രായമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വി.കെ. സിങ് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പ്രതിരോധമന്ത്രാലയത്തിന് അയച്ചു കൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.

പ്രതിരോധമന്ത്രാലയമാകട്ടെ, ഔദ്യോഗിക രേഖകള്‍ പരിശോധിച്ചപ്പോള്‍, `നാഷണല്‍ മിലിട്ടറി അക്കാദമി`യില്‍ ചേരുന്നതിനുള്ള യു.പി.എസ്.സി.യുടെ അപേക്ഷയില്‍ 1950-ാണ് ജനനത്തീയതിയായി സിങ് വെച്ചതെന്ന് കണ്ടെത്തി. ഇതുപ്രകാരം ഇക്കൊല്ലം മെയ് പത്തിന് അദ്ദേഹം വിരമിക്കണം. എന്നാല്‍, 1951 കണക്കിലെടുത്താല്‍ അടുത്ത കൊല്ലം മെയ് പത്തുവരെ തുടരാം. പ്രായം വിവാദമായപ്പോള്‍ പ്രതിരോധ മന്ത്രാലയം സിങ്ങിന്റെ അപേക്ഷ തള്ളി. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. 1998-ല്‍ നാവികസേനാ മേധാവി അഡ്മിറല്‍ വിഷ്ണു ഭഗവതിനെ അന്നത്തെ എന്‍.ഡി.എ. സര്‍ക്കാര്‍ പിരിച്ചുവിട്ടതിനുശേഷം സേനാമേധാവികള്‍ ഉള്‍പ്പെട്ട വിവാദം ഇപ്പോഴത്തേതാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഇത്തരമൊരു സംഭവം ഏതായാലും കേന്ദ്രസര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കും. സിവിലിയന്‍ അധികാരകേന്ദ്രവും സേനാ നേതൃത്വവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി കുറച്ചൊക്കെ ആശങ്കകള്‍ക്കും ഇതു വഴിവെക്കും. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതോടെ കരസേനാ മേധാവി സ്ഥാനമൊഴിയുകയോ അവധിയില്‍ പോവുകയോ ചെയ്യുമോ എന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സേവനകാലാവധിയല്ല സൈനികനെന്ന നിലയിലുള്ള `ആര്‍ജവവും സ്വഭാവദാര്‍ഢ്യവും` സംരക്ഷിക്കാനാണ് തന്റെ ശ്രമമെന്നും ഹര്‍ജിയില്‍ ജനറല്‍ വി.കെ.സിങ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം സിങ്ങിന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയിലെ നിയമയുദ്ധം.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE