Summer Savings! $7.49 .com
 


NEWS DETAILS

ജനകീയ പോരാട്ടത്തിന്റെ വിജയം: പി കരുണാകരന്‍ എം പി

Posted by : Staff Reporter on : 2011-09-30

kasaragod.com, news, vartha, kasaragodvartha, kasaragodnews കാസര്‍കോട് : ദീര്‍ഘകാലത്തെ ജനകീയ പോരാട്ടത്തിന്റെ വിജയമാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിച്ച സുപ്രീംകോടതി വിധി എന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. ഇന്ത്യയിലെ ഭരണകൂടവും കൃഷിവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളും കുത്തക കമ്പനികളുടെ ദല്ലാളുമാരായി പരോമോന്നത നീതിപീഠത്തിനു മുമ്പില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചുവെങ്കിലും കാസര്‍കോടിന്റെ കണ്ണീരിനു മുമ്പില്‍ അവയെല്ലാം കത്തിച്ചാമ്പലായി.
കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടു. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ ഇനിയെങ്കിലും കേന്ദ്രം തയ്യാറാകണം. കോടതി വിധി കണക്കിലെടുത്ത് കമ്പനികളില്‍ നിന്നുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ദുരിന്തബാധിതര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തിരമായി ഇടപെടണം. ദുരിതാശ്വാസത്തിനായി സമര്‍പ്പിച്ച പാക്കേജുകള്‍ പോലും അഗീകരിച്ചു നടപ്പാക്കാന്‍ വിമുഖത കാണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള താക്കീതാണ് കോടതി വിധി.
രാഷ്ട്രീയ-സന്നദ്ധ സംഘടനകള്‍ ജില്ലയില്‍ ആരംഭിച്ച സമരമുഖം രാജ്യവ്യാപക ജനമുന്നേറ്റത്തിന് വഴി വെച്ചതും പാര്‍ലമെന്റിലെ സജീവമായ ഇടപെടലുകളുമെല്ലാം നിരോധനത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. ജനീവ കണ്‍വന്‍ഷനിലെ കേരളാ പ്രതിനിധികളുടെ സവിശേഷ ഇടപെടലുകളും വിഷയത്തെ വീണ്ടും ലോകശ്രദ്ധയിലെത്തിച്ചു. ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിന്‍ മേല്‍ മാനുഷിക പരിഗണനയോടെയുള്ള സുപ്രീംകോടതി വിധി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന്‍ മേഖലയില്‍ സ്റ്റോക്കുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കണം. ആഗോള നിരോധനത്തിലേക്കുള്ള ശക്തമായ ചുവടുവെപ്പുകൂടിയാണ് സുപ്രീംകോടതി വിധി. ഇതിലൂടെ ദുരിതബാധിതരുടെ `അതിജീവനം` സര്‍ക്കാറുകളുടെ അടിയന്തിര ഉത്തര വാദിത്വവും നിയമപരമായ ബാധ്യതയുമയി മാറി. നഷ്ടപരിഹാരം ലഭ്യമാക്കാനും ആശ്വാസ പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി തയ്യാറാകണം.
എന്‍ഡോസള്‍ഫാന്‍ ജില്ലയിലെ മാത്രം പ്രശ്‌നമാണെന്ന് സംസ്ഥാന കൃഷിമന്ത്രി അടുത്തിടെ പ്രസ്താവിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ ശരത് പവാറും, കെ വി തോമസും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടെടുത്തവരാണ്. അവരുടെ വാദങ്ങളുടെ പൊള്ളത്തരമാണ് ഇവിടെ വെളിവാകുന്നത്. രാജ്യത്തിന്റെ ഭരണ നയങ്ങളെ തന്നെ സ്വാധീനിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ പുറത്തു കൊണ്ടു വന്ന ജയകൃഷ്ണന്‍ കമ്മിറ്റിയെ കോടതികയറ്റാനുള്ള ശ്രമങ്ങള്‍. നിരോധനം മൂലം വരുന്ന വന്‍ നഷ്ടവും, ലാഭക്കച്ചവടവുമാണ് സ്വകാര്യ കുത്തക കമ്പനികളും ഭരണാധികാരികളും ആവര്‍ത്തിച്ചത്. ലാഭത്തേക്കാള്‍ മനുഷ്യ ജീവനു വില നല്‍കിയ വിധി വന്‍കിട കുത്തക കമ്പനികള്‍ക്കു സമീപകാലത്ത് നല്‍കന്ന ഏറ്റവും ശക്തമായ തിരിച്ചടിയും പ്രഹരവുമാണ്. വിധിയിലേക്കു നയിച്ച ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും എന്‍ഡോള്‍ഫാനെതിരെ പോരാട്ടമുഖത്ത് മുന്നിലുണ്ടായിരുന്നത് ഈ ഘട്ടത്തില്‍ ആഹ്ലാദം പകരുന്നു. ജനകീയ സമര പോരാട്ടങ്ങളില്‍ മുന്നിട്ടിറങ്ങിയ മുഴുവന്‍ ജനതയുമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE