Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍: പുനരധിവാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും - ജില്ലാ കളക്ടര്‍

Posted by : Staff Reporter on : 2011-05-05

kasaragod.com, news, vartha, kasaragodvartha, kasaragodnews കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുളള പുനരധിവാസ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതികളുടെ അവലോകന യോഗത്തില്‍ കളക്ടര്‍ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നല്‍കി.

എന്‍ഡോസള്‍ഫാന്‍ ബാധിതരെന്ന് സര്‍വ്വേ മുഖേന കണ്ടെത്തിയ 4,273 പേര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ പെന്‍ഷന്‍ ലഭിക്കാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ അവര്‍ക്ക് കൂടി പെന്‍ഷന്‍ വിതരണം ചെയ്യുന്നതാണ്. എന്‍ഡോസള്‍ഫാന്‍ രോഗംമൂലം കിടപ്പിലായവര്‍ക്ക് പ്രതിമാസം 2,000 രൂപയും, അവരെ പരിചരിക്കുന്ന ഒരു കുടുംബാംഗത്തിന് 1,000 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍ നല്‍കിവരുന്നത്.

ഇതിനകം തന്നെ 1,289 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നുണ്ട്. ബാക്കിയുളളവര്‍ക്ക് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് റേഷന്‍ ലഭ്യമാക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ അക്ഷയ മുഖേന റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതാണ്. അര്‍ഹരായവര്‍ക്കെല്ലാം സൗജന്യ റേഷന്‍ നല്‍കാനുളള നടപടി ത്വരിതപ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും അരി നല്‍കാന്‍ നടപടിയെടുക്കും.

രോഗശയ്യയിലായവരെ ആശുപത്രികളില്‍ എത്തിക്കുന്ന ചെലവിനായി എന്‍ഡോസള്‍ഫാന്‍ ബാധിച്ച 11 പഞ്ചായത്തുകള്‍ക്കും ഓരോ ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രോഗികളുടെ ബന്ധുക്കള്‍ക്ക് ഇത്തരം ചെലവുകള്‍ക്കായി ഗ്രാമപഞ്ചായത്തിനെ സമീപിക്കാവുന്നതാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സെല്‍ മുഖേന വിവിധ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കിയതായി കളക്ടര്‍ അറിയിച്ചു. രോഗികളായവരെ പരിയാരത്തും, മംഗലാപുരത്തും കൊണ്ടുപോയി ചികില്‍സിപ്പിച്ചിട്ടുണ്ട്. അംഗവൈകല്യം ബാധിച്ചവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിദഗ്ധ ഡോക്ടര്‍മാര്‍മാരുടെ സംഘം 17 കേന്ദ്രങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ചികില്‍സയും മരുന്നും ലഭ്യമാക്കി. വിദഗ്ധ സംഘം വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്ക് സാന്ത്വന ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തി. നിലവില്‍ മൂന്ന് മൊബൈല്‍ മെഡിക്കല്‍ സംഘം എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രോഗം മൂലം മരിച്ച 178 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം സഹായധനം അനുവദിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ സാന്ത്വനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അര്‍പ്പണ മനോഭാവത്തോടെ ചെയ്യേണ്ടത് ഉദേ്യാഗസ്ഥരുടെ ചുമതലയാണ്. ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സെല്‍ നോഡല്‍ ഓഫീസര്‍ എന്‍ ടി മാത്യു, കോര്‍ഡിനേറ്റര്‍ മാധവന്‍ നമ്പ്യാര്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE